#latest news #DYFI leader #Kafir screenshot case #remanded
വടകര: (vatakara.truevisionnews.com) കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്‌തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകും. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നാണ് അറിയുന്നത്.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ മുൻ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും വടകര സ്ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്‌മിനുമായ ജിതിൻ ഭാസ്‌കറിനെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ്ചെയ്യുകയായിരുന്നു.
നേരത്തെ ജിതിൻ ഭാസ്‌കറിന്റെ ഫോൺ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിൽ ആദ്യ അറസ്റ്റാണ് ജിതിൻ്റേത്. സ്ക്രീൻ ഷോട്ട് ജിതിൻ വടകര സ്ക്വാഡ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഇത് റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പ്രചരിപ്പിച്ചു എന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.എന്നാൽ ഭരണകൂടവും പോലിസും ഒന്നു കളിക്കുകയുണ് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
Content Highlight: Kafir screenshot case DYFI leader remanded










































